9 മണിക്കൂർ, 140 ഭാഷകൾ;ദുബായിൽ പാട്ട് പാടി ഗിന്നസ് വേൾഡ് റെക്കോർഡ്സുമായി ഒരു ഇന്ത്യക്കാരി

1 min read
Spread the love

ദുബായ്: ദുബായിൽ 140 ഭാഷകളിൽ പാട്ട് പാടി ഗിന്നസ് വേൾഡ് റെക്കോർഡ്സിട്ടിരിക്കുകയാണ് സുചേത സതീഷ് എന്ന ഇന്ത്യക്കാരി. ഡിസംബറിൽ ദുബായിൽ സമാപിച്ച COP28 UN കാലാവസ്ഥാ സമ്മേളനത്തിന്റെ മുന്നോടിയായാണ് 2023 നവംബർ 24-ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ സുചേത സതീഷ് ‘കച്ചേരി ഫോർ ക്ലൈമറ്റ്’എന്ന പേരിൽ ​ഗാനാലാപനം നടത്തിയത്.

ജനുവരി 3 ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അവരുടെ വെബ്‌സൈറ്റിൽ സുചേത സതീഷിന്റെ കച്ചേരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്സ് നൽകുന്നതായി ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

150ത് ഭാഷകളിൽ COP28 വേദിയിൽ പാട്ട് പാടാൻ സുചേത സതീഷിന് അനുമതി ഉണ്ടായിരുന്നെങ്കിലും COP28-ലേക്ക് ക്ഷണിക്കപ്പെട്ട 140 രാഷ്ട്രത്തലവന്മാർക്കുള്ള ആദരസൂചകമായി 140 ​ഗാനങ്ങളാണ് വേദിയിൽ ആലപിച്ചത്.

വെറും 18 വയസ്സ് മാത്രം പ്രായമുള്ള കണ്ണൂർ സ്വദേശിനിയായ സുചേത പൂനെയിലുള്ള ഗായിക മഞ്ജുശ്രീ ഓക്കിന്റെ 121 ഭാഷകളുടെ റെക്കോർഡാണ് തകർത്തിരിക്കുന്നത്. മൂന്ന് മിനിറ്റ് വീതം ദൈർഘ്യമുള്ള പാട്ടുകൾ വരികൾ മറക്കാതെ 140 ഭാഷകളിലായി പാടിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കൂടി വേണ്ടിയാണെന്ന് സുചേത പറയുന്നു. ദുബായിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി കൂടിയാണ് സുചേത.

പിതാവിന്റെ ജാപ്പനീസ് സുഹൃത്തിൽ നിന്നും ​ജാപ്പനീസ് ​ഗാനം കേട്ടു പടിച്ചാണ് സുചേത ആദ്യമായി ബഹുഭാഷാ ഗാനാലാപനം ആരംഭിച്ചത്. “ഞാൻ പാടുന്നത് കേട്ട് അവർ പറഞ്ഞു, ഞാൻ ഒരു ജാപ്പനീസ് ഗായകനെപ്പോലെയാണ് പാടിയതെന്ന്. ഇതൊരു വലിയ പ്രോത്സാഹനമായിരുന്നു, ഞാൻ ഒരു അറബി ഗാനവും തുടർന്ന് ഒരു തഗാലോഗ് ഗാനവും പഠിക്കാൻ തുടങ്ങി, മുൻ റെക്കോർഡ് ബിഡ് സമയത്ത് 120 ഭാഷകളിൽ പാടാൻ തുടങ്ങി. അതിനുശേഷം ഞാൻ പല ഇന്ത്യൻ ഗോത്ര ഭാഷകളിലും ആഫ്രിക്കൻ ഭാഷകളിലും പാട്ടുകൾ പഠിച്ചു,”- സുചേത്ര സതീഷ് പറയുന്നു.

ദുബായിൽ ത്വക്ക് രോഗ വിദഗ്‌ദ്ധനായി ജോലി ചെയ്യുന്ന ടി.സി സതീഷിന്റെയും, സുമിത ആയില്യത്തിന്റെയും മകളാണ് സുചേത. തന്റെ നാലാം വയസ്സ് മുതൽ കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും സുചേത പരിശീലനം നേടിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours