ദുബായ്: വനവൽക്കരണ പദ്ധതിയുടെ ഭാഗമായി, ദുബായ് മുനിസിപ്പാലിറ്റി 2023-ൽ എമിറേറ്റിൽ പ്രതിദിനം ശരാശരി 500 മരങ്ങൾ വീതം 185,000 മരങ്ങൾ വിജയകരമായി നട്ടുപിടിപ്പിച്ചു.
ഇതോടെ ദുബായിയുടെ വനവൽക്കരൻ പദ്ധതിയുടെ ഭാഗമായുള്ള പ്രദേശത്തിന്റെ വിസ്തൃതി 234 ഹെക്ടറായി വർദ്ധിച്ചു. 2022 ൽ ഇത് 170 ഹെക്ടറായിരുന്നു. മുനിസിപ്പാലിറ്റിക്ക് പുറമെ ദെയ്റയിലെയും ബർ ദുബൈയിലെയും കാർഷിക കേന്ദ്രങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, പ്രധാന റോഡുകൾ, പാർക്കുകൾ തുടങ്ങി 210 സ്ഥലങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.
ദുബായ് മുനിസിപ്പാലിറ്റി മരം നടീൽ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഇനങ്ങളായ ഗാഫ്, സിദ്ർ (പ്രദേശത്തെ മണ്ണിന്റെ ലവണാംശത്തിന് അനുയോജ്യമായവ), സുമർ, വേപ്പ്, ഒലിവ്, സമോറോവ ഈന്തപ്പന, ഇന്ത്യൻ ജാസ്മിൻ, സാധാരണ ഈന്തപ്പന എന്നിങ്ങനെ വൈവിധ്യാമാർന്ന മരങ്ങൾ നട്ടുപ്പിടിപ്പിച്ചു.
മരങ്ങൾക്ക് പുറമെ വാഷിംഗ്ടോണിയ, ബിസ്മാർക്കിയ, സ്യൂഡോബോംബാക്സ്, പോയിൻസിയാന, ബൊഗെയ്ൻവില്ല, അക്കേഷ്യ ഫാർനേസിയാന, ഡാർസിന തുടങ്ങിയ നിത്യഹരിത സസ്യങ്ങളും വനവൽക്കരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകൾ, പ്രധാന നഗര പ്രദേശങ്ങൾ, ബ്രിഡ്ജുകൾ, നഗരങ്ങൾ എന്നിവിടങ്ങളിൽ ഹരിത ഇടങ്ങൾ വികസിപ്പിക്കുകയാണ് അതോറിറ്റി ചെയ്യുന്നത്. നഗരത്തിന്റെ സൗന്ദര്യാത്മക ആകർഷണം ഉയർത്തുന്നതിനൊപ്പം വായുവിന്റെയും മണ്ണിന്റെയും ഗുണനിലവാരം വർധിപ്പിക്കുന്നതിനും ഈ സംരംഭം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
+ There are no comments
Add yours