​ഗാസ യുദ്ധവിമുക്തമായാൽ ചെങ്കടലിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഖത്തർ

1 min read
Spread the love

ഖത്തർ: ഇസ്രായേൽ-ഗാസ സംഘർഷം ഇല്ലാതാക്കാതെ ചെങ്കടൽ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ചെങ്കടൽ ഷിപ്പിംഗിനെതിരായ ഹൂതി ആക്രമണങ്ങൾ ലോക വ്യാപാര മേഖലയ്ക്ക് തന്നെ വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്.

യുദ്ധം മേഖലയെ മുഴുവൻ വലിയ അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. നയതന്ത്ര ശ്രമങ്ങളില്ലാതെ യെമനിലെ ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടനും നടത്തുന്ന വ്യോമാക്രമണം പ്രതിസന്ധി മറികടക്കാനുള്ള പരിഹാരമാകില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി(Sheikh Mohammed bin Abdulrahman Al Thani ) പറഞ്ഞു.

ഇസ്രയേൽ പൂർണ്ണമായും ഗാസാ മുനമ്പിൽ നിന്നും പിന്മാറണം. യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും തയ്യാറാകണം. ഈ പറയുന്നതൊക്കെ ഹമാസിനും ബാധകമാണെന്നും ഖത്തർ പ്രധാനമന്ത്രി പറയുന്നു. ലോകത്തെ മുഴുവൻ സമാധാനവും ഇസ്രയേൽ ഹമാസ് യുദ്ധം കൊണ്ട് തകരുകയാണ്. ചെങ്കടൽ വഴിയുള്ള വ്യാപാരബന്ധങ്ങൾ നിശ്ചലമാകുന്നത് ഈ യുദ്ധം കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പലസ്തീൻ ജനതയുടെ തീരുമാനത്തിനൊപ്പമാണ് ഖത്തർ നിലകൊള്ളുന്നത്. ഇരു രാഷ്ട്രങ്ങളുടെയും പ്രശ്നപരിഹാരത്തിന് ലോകരാജ്യങ്ങൾ ഇടപെട്ടേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം അമേരിക്കൻ കപ്പൽ ചെങ്കടലിൽ വച്ച് ഹൂതികൾ ആക്രമിച്ചിരുന്നു. പകരം യമനിലെ ലോഞ്ചറുകൾ യുഎസ് സൈന്യം ആക്രമിക്കുകയും തകർക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ തീരത്തേക്ക് പോവുകയോ ഇസ്രയേലിൽ നിന്ന് വരികയോ ചെയ്യുന്ന എല്ലാ ചരക്ക് കപ്പലുകളും ചെങ്കടലിൽ തകർക്കുമെന്നാണ് ഹൂതികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours