ദുബായ്: പലസ്തീൻ ജനതയ്ക്കുള്ള എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum)
ദുബായിൽ ആരംഭിച്ച അറബ് സ്ട്രാറ്റജിക് ഫോറം(Arab Strategic Forum) 2024ൽ പങ്കെടുത്ത ശേഷം എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയെ കെട്ടിപ്പടുക്കുന്നതിന് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പുതുവർഷത്തിൽ മേഖലയുടെ സാമ്പത്തിക, രാഷ്ട്രീയ ഭാവിയെ മുൻകൂട്ടിക്കാണുകയാണ് അറബ് സ്ട്രാറ്റജിക് ഫോറം ലക്ഷ്യംവെക്കുന്നത്. നമ്മുടെ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും പരിശ്രമങ്ങൾ ഏകീകരിക്കുകയും വിവിധ വിഭാഗങ്ങളുമായി സഹകരണങ്ങൾ വേണമെന്നും ഷൈഖ് മുഹമ്മദ് പറഞ്ഞു. തുടർന്നാണ് പലസ്തീൻ വിഷയത്തിൽ അദ്ദേഹം നിലപാട് ആവർത്തിച്ചത്.
യുദ്ധം ആരംഭിച്ച ഒക്ടോബർ മുതൽ ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി വിവിധ പദ്ധതികൾ യു.എ.ഇ നടപ്പാക്കിവരുന്നുണ്ട്. ഇതിനകം 150ഓളം വിമാനങ്ങളിലായി ടൺ കണക്കിന് ഭക്ഷണവും മെഡിക്കൽ, റിലീഫ് വസ്തുക്കളും അടക്കം യു.എ.ഇ ഗാസയിൽ എത്തിച്ചിട്ടുണ്ട്.
+ There are no comments
Add yours