റിയാദ്: സൗദിയിൽ തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ ജോലിയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2019 മുതൽ 2023 വരെ 3,60,000 സൗദി പൗരൻമാർ ആണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.
പൗരൻമാർ പുതുതായി ജോലിയിൽ പ്രവേശിച്ചതിന്റെ കണക്കുകൾ സൗദി അധികൃതർ കഴിഞ്ഞ ദിവസം ആണ് പുറത്തുവിട്ടത്. മാനവവിഭവശേഷി വികസന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 2019ൽ 17 ലക്ഷമായിരുന്നു എന്നാൽ 2023ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് 23 ലക്ഷമായി ഉയർന്നു.
മന്ത്രാലയത്തിന്റെ ‘ലേബർ മാർക്കറ്റ് ബുള്ളറ്റിൻ ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചത്. കൂടുതൽ തൊഴിലുകൾ സൃഷ്ട്ടിച്ചതിനാൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സാധിച്ചു. രാജ്യത്തിന്റെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം കുറക്കാൻ സാധിച്ചു എന്നാണ് റിപ്പോർട്ട്. വിപണിയിലെ സ്വദേശികളുടെ എണ്ണത്തിന്റെ വർധനവ് ഉയർത്താൻ സാധിച്ചത് തൊഴിൽ രംഗത്ത് വലിയ പുരോഗമനം ഉണ്ടാക്കിയിട്ടുണ്ട്.
തൊഴിൽ വിപണിയെ ആകർഷിക്കാൻ വേണ്ടി വലിയ തരത്തിലുള്ള പദ്ധതികൾ ആണ് സൗദി തയ്യാറക്കിയിരിക്കുന്നത്. തൊഴിൽരംഗത്തെ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വിഷൻ-2030 ലക്ഷ്യത്തിന്റെ ഭാഗമായാണ്.
+ There are no comments
Add yours