ഒന്നാം ക്ലാസ്സുക്കാരനായ ഇന്ത്യൻ വിദ്യാർത്ഥി ഷാർജ സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം; 200,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

1 min read
Spread the love

ഷാർജയിലെ സ്കൂളിൽ വെച്ച് ഇന്ത്യൻ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ 200,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി . ഷാർജ ഫെഡറൽ അപ്പീൽ കോടതിയാണ് ഇത് സംബന്ധിച്ചു ഉത്തരവിറക്കിയത്. 8 വയസുകാരനായ കുട്ടിയുടെ മരണത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തി.

ഇതിടെ തുടർന്നാണ് ഇരുവരോടും കുടുംബത്തിന് നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവിട്ടത്. രണ്ട് ജീവനക്കാരും 2,000 ദിർഹം വീതം പിഴയും അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.ജീവനക്കാർ ആരെങ്കിലും സംഭവം നടക്കുന്ന സമയം കുട്ടിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ എന്ന് നിരീക്ഷിച്ച കോടതി, ജീവനക്കാരുടെ അഭാവം ഗുരുതര അനാസ്ഥയാണെന്ന് വിലയിരുത്തി.

കഴിഞ്ഞ വർഷം മാർച്ച് 21 ന് ആയിരുന്നു സംഭവം നടന്നത്. മുവേലിയ (Muwaileh) യിലെ രാവിലെ 7 മണിക്ക് റഷീദ് ഹബീബ് സ്കൂളിലെത്തി. തുടർന്ന് അസംബ്ലി ഏരിയയിലേക്ക് പോകുന്ന വഴിയിൽ റാഷിദിനെ ചില ആൺകുട്ടികൾ കളിയാക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

അതിൽ ഒരു കുട്ടി റാഷിദിനെ രണ്ടുതവണ ചവിട്ടി. പിന്നീട്, റാഷിദ് അവിടെ നിന്ന് ഓടിപ്പോകുന്നതും അതിന് പിന്നാലെ നാല് ആൺകുട്ടികൾ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. കുറച്ച് നിമിഷത്തിനു ശേഷം റാഷിദ് നിലത്തു വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾ റാഷിദിനെ മർദിച്ചപ്പോഴാണോ തലയ്ക്ക് ക്ഷതമേറ്റത് എന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

കുഴഞ്ഞു വീണ റാഷിദിനെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

You May Also Like

More From Author

+ There are no comments

Add yours