മസ്കറ്റ്: രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ നടപടിക്കൊരുങ്ങി തൊഴിൽ മന്ത്രാലയം. ബിനാമി ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികൾ നിർവഹിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പരിശോധന യൂണിറ്റ് സ്ഥാപിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന് വേണ്ടിയുള്ള കരാറിൽ തൊഴിൽ മന്ത്രാലയവും (MOL) സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനും ചേർന്ന് ഒപ്പുവെച്ചു. സുരക്ഷാ സേവനങ്ങൾക്കൊപ്പം പരിശോധനാ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ നിർദേശങ്ങളുമായി കരാർ യോജിക്കുന്നുണ്ട്.
നിയമങ്ങളും നിർദേശങ്ങളും അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രേഖകളില്ലാതെ തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കും.
തൊഴിലാളികളെ സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ സ്ഥാപനങ്ങൾ സൂക്ഷിക്കണം. പരിശോധന ക്യാമ്പയിനുകൾ തീവ്രമാക്കാനും പരിശോധനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും സാധിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങൾ ആണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
+ There are no comments
Add yours