ലുലു ​IPO സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു; 258.2 കോടി ഓഹരികൾ വിറ്റഴിക്കും

1 min read
Spread the love

ലുലു റീട്ടെയിൽ തിങ്കളാഴ്ച ഒരു ഷെയറൊന്നിന് 1.94 ദിർഹത്തിനും 2.04 ദിർഹത്തിനും ഇടയിൽ ഓഫർ വില നിശ്ചയിച്ചിട്ടുണ്ട്, ഇത് 20.04 ബില്യൺ ദിർഹത്തിൻ്റെയും 21.07 ബില്യൺ ദിർഹത്തിൻ്റെയും വിപണി മൂലധനത്തെ സൂചിപ്പിക്കുന്നു.

അബുദാബി ആസ്ഥാനമായുള്ള റീട്ടെയിൽ ഭീമൻ വാഗ്ദാനം ചെയ്യുന്ന എല്ലാ ഷെയറുകളും വിറ്റുവെന്ന് കരുതുക, ഓഫറിൻ്റെ വലുപ്പം 5.01 ബില്യൺ ദിർഹത്തിനും 5.27 ബില്യൺ ദിർഹത്തിനും ഇടയിലായിരിക്കും, ഇത് ഏറ്റവും വലിയ ഐപിഒ ആയി മാറും.

ഏറെ കാത്തിരുന്ന ഐപിഒ രാവിലെ എട്ടു മണിക്ക് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. പ്രൈസ് ബാൻഡ് വിപണിയിൽ പ്രതീക്ഷിച്ചിരുന്നതിലും അൽപ്പം കൂടുതലാണ്. റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 1,000 ഓഹരികൾ ആണ് വാങ്ങാൻ ആകുക. കുറഞ്ഞ നിക്ഷേപത്തിന് 5,000 ദിർഹം വേണ്ടിവരും. ഏകദേശം 1.14 ലക്ഷം രൂപ. അതിനുശേഷം 1,000 ദിർഹത്തിൻ്റെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം.

യുഎഇയിലും ഗൾഫിലും ശക്തമാണ് ലുലുവിൻ്റെ സൂപ്പർമാർക്കറ്റ് ശൃംഖല. സൗദി അറേബ്യയിലെ ബിസിനസ് വിപുലീകരണം നിക്ഷേപകർക്ക് നേട്ടമായേക്കും എന്ന് സൂചനയുണ്ട്. . ഉപഭോക്താക്കൾക്കും ലുലുവിൻ്റെ വള‍ർച്ചയുടെ ഭാഗമാകാൻ ഓഹരി വിൽപ്പനയിലൂടെയാകും എന്ന് അധികൃത‍ർ വ്യക്തമാക്കി.
നികുതിക്ക് ശേഷമുള്ള വാർഷിക ലാഭത്തിൻ്റെ 75 ശതമാനം ലാഭവിഹിതമായി നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു ആകർഷണം. നിബന്ധനകൾക്ക് വിധേയമായി ആയിരിക്കും ലാഭവിഹിതം നൽകുക.

വർഷത്തിൽ രണ്ടു തവണ, അതായത് ആറു മാസം കൂടുമ്പോൾ ആകും ലാഭ വിഹിതം നൽകുക.. ആദ്യ ലാഭവിഹിതം -2025-സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ നൽകും എന്നാണ് സൂചന. മൊത്തം 25 ശതമാനം ഓഹരികളാണ് ലുലു വിറ്റഴിക്കുന്നത്. റീട്ടെയിൽ നിക്ഷേപകർക്ക് മൊത്തത്തിലുള്ള ഇഷ്യുവിൻ്റെ 10 ശതമാനം ഓഹരികളാണ് ലഭിക്കുക. 89 ശതമാനം ഓഹരികൾ സ്ഥാപന നിക്ഷേപക‍ർക്കായി നീക്കി വെച്ചിട്ടുണ്ട്. ഒരു ശതമാനം ഓഹരികൾ ജീവനക്കാർക്ക് ലഭിക്കും. അതേസമയം റീട്ടെയ്ൽ നിക്ഷേപകർക്കായി നീക്കിവെച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം കുറവാണെന്ന് ച‍ർച്ചകൾ നടന്നിരുന്നു. ഇഷ്യൂ അവസാനിക്കും മുമ്പ് ചെറുകിട നിക്ഷേപകർക്കായി നീക്കി വെച്ചിരിക്കുന്ന വിഹിതം ഉയ‍ർത്തുമോയെന്നും നിക്ഷേപക‍ർ ഉറ്റുനോക്കുന്നുണ്ട്.

You May Also Like

More From Author

+ There are no comments

Add yours