ലൈസൻസില്ലാതെ മതവിധികൾ പുറപ്പെടുവിച്ചാൽ 200,000 ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ

0 min read
Spread the love

ഫത്‌വകളോ മതപരമായ വിധികളോ പുറപ്പെടുവിക്കുന്ന ഏതൊരു സ്ഥാപനത്തിനും വ്യക്തിക്കുമെതിരെ യുഎഇ കൗൺസിൽ ഫോർ ഫത്വ 10,000 ദിർഹം മുതൽ 200,000 ദിർഹം വരെ വരെയുള്ള പിഴചുമത്തുമെന്ന് അതോറിറ്റി തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി.

2024 ലെ ഫെഡറൽ ലോ നമ്പർ (3) അനുസരിച്ച്, രാജ്യത്ത് പൊതു ഫത്‌വകൾ പുറപ്പെടുവിക്കാൻ അനുമതിയുള്ള ഏക അധികാരം യുഎഇ കൗൺസിൽ ഫോർ ഫത്വയാണ്.

സാഹചര്യത്തിനനുസരിച്ച് നിയമലംഘനം നടത്തുന്ന സ്ഥാപനം അടച്ചുപൂട്ടാനുള്ള സാധ്യതയും പിഴയിൽ ഉൾപ്പെടുന്നു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

ഈ വർഷമാദ്യം യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് യുഎഇ കൗൺസിൽ ഫോർ ഫത്‌വ രൂപീകരിച്ച് രണ്ട് ഫെഡറൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ഗ്രേഡ് ഓഫ് മിനിസ്റ്ററുമായി കൗൺസിൽ ചെയർമാനായി അബ്ദുല്ല ബിൻ ബയ്യയെ നിയമിക്കുകയും ചെയ്തു.

വിവിധ വിഷയങ്ങളിൽ പൊതുവായതും അടിയന്തിരവും പുതിയതുമായ ഫത്‌വകൾ പുറപ്പെടുവിക്കുക, ഫത്‌വകളുടെ വിവിധ മേഖലകളിൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തുക, പ്രസക്തമായ നിയമനിർമ്മാണങ്ങളെക്കുറിച്ച് നിയമപരമായ അഭിപ്രായങ്ങൾ നൽകൽ, ഫത്‌വകൾ നൽകുന്ന രീതിക്ക് ലൈസൻസ് നൽകൽ, മുഫ്തികളുടെ കഴിവുകൾ പരിശീലിപ്പിക്കൽ, വികസിപ്പിക്കൽ എന്നിവയെല്ലാം അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്.

You May Also Like

More From Author

+ There are no comments

Add yours