യു.എ.ഇ: 2023 യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നിയമനിർമ്മാണം നടത്തിയ വർഷമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) പറഞ്ഞു.
കഴിഞ്ഞ വർഷം ആദ്യമായി 10 നിയമങ്ങൾ ഉൾപ്പെടെ 73 ഫെഡറൽ നിയമങ്ങൾ രാജ്യം പുറത്തിറക്കി. മാത്രമല്ല സ്വന്തമായി വീടുള്ള പൗരൻമാരുടെ എണ്ണം 90% വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മികച്ച ഭവന പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കിയ വർഷം കൂടിയായിരുന്നു 2023. സർക്കാരിന്റെ സായിദ് ഹൗസിംഗ് പ്രോഗ്രാമിൽ നിന്ന് 3.2 ബില്യൺ ദിർഹമാണ് കഴിഞ്ഞ വർഷം 4,300-ലധികം ഭവന നിർമ്മാണ പദ്ധതികൾക്കായി ഉപയോഗിച്ചത്. അബുദാബിയിലെ ഖസർ അൽ വതാനിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ 2023ലെ രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു.
എമിറേറ്റൈസേഷൻ നടപടികളിലൂടെ ഏകദേശം 92,000 യുഎഇ പൗരന്മാർ സ്വകാര്യമേഖലയിൽ വിജയകരമായി തൊഴിൽ നേടി.സാമ്പത്തികമായി, ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ യുഎഇ ശ്രദ്ധേയമായ 5.9 ശതമാനം എണ്ണ ഇതര ജിഡിപി വളർച്ച കൈവരിച്ചു, അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം 215-ലധികം വികസന, സാമ്പത്തിക പങ്കാളിത്തങ്ങളിൽ ആഗോള റാങ്കിംഗ് ഉറപ്പാക്കിയെന്നും 2024ൽ എല്ലാ മേഖലകളിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) പറഞ്ഞു.
+ There are no comments
Add yours